ഒരു കുട്ടിയുടെ കരച്ചിൽ ഞാൻ കേട്ടു .
വഴിയരികിലെ കച്ചവടക്കാരന്റെ
മടിത്തട്ടിലെ പാവകുട്ടിയുടെ കണ്ണുകളിൽ
നിസ്സഹായത നിഴലിച്ചിരുന്നു.
തന്നെ മോഹിച്ച കുട്ടിയെ,
തി രഞ്ഞു പിടിക്കാനകതത്തിന്റെ അരിശം
ആരോ ഞെക്കിയപ്പോൾ
അവൾ കരഞ്ഞു തീർത്തു .
കച്ചവടക്കാരാൻ നന്നായി വില പറയുന്നുണ്ട്
ഒക്കത്ത്ഏറ്റിയ പിള്ളേരുമായി ഒരുപറ്റം അമ്മമ്മാർ
ചുറ്റിലും നിന്നയാളെ പരീക്ഷിക്കുന്നു.
ഞാൻ മെല്ലെ അവിടേക്ക് ചെന്നു
കരഞ്ഞ പാവക്കുട്ടിയെ എടുത്തുപിടിച്ചു
പോക്കെറ്റിലെ ഗാന്ധിയെ അയാള്ക്ക് നല്കി .
പാവക്കുട്ടിയുടെ കണ്ണുകൾ കലങ്ങിയിട്ടില്ല
ഞാനതിനെയും പിടിച്ച നടന്നു
ദൂരെ നിന്ന് കേട്ട കുട്ടിയുടെ കരച്ചിൽ തേടി ...
No comments:
Post a Comment